Thursday, December 13, 2012

മനസ്സിലൊരു മഞ്ഞുകാലം
-----------------------------
നേരം പുലര്‍ന്നു..
ഞാന്‍ കണ്ടൂ;
ശുഭ്രവസ്ത്രാംഗിയായ ഭൂമിയെ.
അവിടെ മഞ്ഞു പൂക്കുന്നു!
പൂത്തു തളിര്‍ക്കുന്നു...
എത്രതരം പൂക്കള്‍!
അവ സൂര്യരെശ്മിയേറ്റു
തിളങ്ങുന്നു......
ഭൂമിയില്‍ നക്ഷത്രക്കുരുന്നുകള്‍
പിറന്നിരിക്കുന്നു!
അവ കണ്ടു കൊതി തീരാന്‍
എന്റെ കണ്ണുകളുടെ
ആഴം പോരാതെ വന്നു..
ഞാന്‍ തരിച്ചു നിന്നു.

ഭൂമിയുടെ ഈ മുഖം കാണാന്‍
ഞാന്‍ എന്തെ ഇത്ര വൈകിയത്?
എന്റെ ചിത്ര സങ്കല്‍പ്പങ്ങള്‍ക്കും
ഭാവനകള്‍ക്കുമപ്പുറത്ത്
പുതിയൊരു ലോകം!
പിക്കാസോയും ഡാവിഞ്ചിയും
വരയ്ക്കാതെ പൊയത്;
കാളിദാസനും കബീറും
പൂര്‍ത്തിയാക്കാതെ പൊയത്;
ഹിമസാനുക്കളില്‍ ഋഷീവരന്മാര്‍
കണ്ടു കൊതിച്ചത്.

ഈ മനോഹാരിത ....
എന്റെയുള്ളില്‍ നിറയുമ്പോള്‍
മഞ്ഞിന്റെ വേറൊരു മുഖം
ഞാന്‍ മറന്നേപോയി.
ഏതു ദു:ഖവും മറക്കാന്‍
ഈ മഞ്ഞു മതി..
ഈ ഹിമസുമങ്ങല്‍ മതി!...
--------------------------

Monday, December 10, 2012


ിും സൃദും
-------------------------------
ലയാളഭാഷയും സാഹിത്യവും തനിക്കു വഴങ്ങും എന്നഭിമാനിക്കുന്ന ഒരാള്‍ ഒരുകാവ്യഭാഗം കണ്ടിട്ട് വൃത്തമില്ലാത്ത ഇതെന്തുകവിത എന്നു ചോദിക്കുന്നു. വേറൊരാള്‍ വൃത്തത്തിലെഴുതിയ ഒരു കാവ്യഭാഗം വായിക്കുന്നതു കേട്ടിട്ട് ഇതു കുട്ടികള്‍ സ്‌ക്കൂളില്‍ പദ്യപാരായണം നടത്തുന്നതുപോലെയുണ്ടല്ലോ ഇതാണോ കവിത എന്നും മൂന്നാമതൊരാള്‍ വിഷയത്തില്‍ പുതുമയില്ലാത്തതിനാല്‍ ഇതെന്തു കവിതയെന്നും ചോദിക്കുന്നു.

ഈ മൂന്നു വിഭാഗത്തിലും ഉള്‍പ്പെടുന്നവര്‍ ആദ്യം കവിത എന്തെന്നു മനസ്സിലാക്കിയിട്ട് ശരിയെന്ന് ഉത്തമബോധ്യമുള്ള അഭിപ്രായങ്ങള്‍ മാത്രം പറയാന്‍ ശ്രദ്ധിക്കുക.

ഭാഷയില്‍ ഗദ്യം പദ്യം എന്നു രണ്ടു വിഭാഗങ്ങളാണുള്ളത്. വൃത്തനിയത്തോടു കൂടിയോ താളാത്മകമായോ എഴുതുന്നുവെന്നതാണ് പദ്യത്തെ ഗദ്യത്തില്‍ നിന്നുവേര്‍തിരിക്കുന്നത് പദ്യവും ഗദ്യവും പോലെ കവിതയെന്നൊരു വിഭാഗം ഭാഷയിലില്ല. ഒരു കാവ്യസൃഷ്ടി കാവ്യഗുണമുള്ളതായാല്‍ അതായത് സഹൃദയനെ ആഹ്ലാദിപ്പിക്കാന്‍ തക്കഗുണമുള്ളതായാല്‍ അതില്‍ കവിതയുണ്ടെന്നു പറയാം. അതുകൊണ്ടാണ് ഗദ്യത്തിലും പദ്യത്തിലും ചിത്രത്തിലും ശില്പത്തിലുമെല്ലാം കവിതയുണ്ട് എന്നു പറയാനാവുന്നത്. കാവ്യഗുണമുള്ള കൃതി എന്നര്‍ത്ഥത്തില്‍ 'കവിത' എന്ന വാക്ക് പ്രചുരപ്രചാരം നേടിയിരിക്കുന്നുവെന്നേയുള്ളൂ.

എന്താണു കാവ്യം? എന്താണു കാവ്യഗുണം? വാക്യം രസാത്മകം കാവ്യം എന്നു കാവ്യത്തിനു നിര്‍വചനം. കാവ്യം രസാത്മകമോ ധ്വന്യാര്‍ത്ഥകമോ രമണീയാര്‍ത്ഥ പ്രതിപാദകമോ ആയിരിക്കണമെന്നു ഭാരതീയ സിദ്ധാന്തം .പ്രസാദം ,മാധുര്യം ,ഓജസ്സ് എന്നിവയാണ് പ്രധാന കാവ്യഗുണങ്ങള്‍. ശ്ലേഷം സുകുമാരത തുടങ്ങി വേറെയും ഗുണങ്ങളുണ്ട്. ഈ ഗുണങ്ങളൊക്കെയുള്ള കൃതിയിലാണ് കവിതയുള്ളത്.

വൃത്തത്തിയെഴുതിയാലെ കവിതയാകൂ എന്നു പറയുന്നത് ഭോഷത്തമാണ്. താളലയങ്ങള്‍ മനുഷ്യന് എന്നും പ്രിയപ്പെട്ടതായാല്‍ അതു കവിതയുടെ മാറ്റു വര്‍ദ്ധിപ്പിക്കുമെന്നതില്‍ സംശയമില്ല. വൃത്തത്തിന്റെ തനതായ രീതിവിട്ട് സംഗീതാത്മകമാണ് കവിതയെന്ന് ഒരുകൂട്ടര്‍ തെറ്റിദ്ധരിച്ചുപോകുകയാണ്. മൂന്നാമത്തെക്കൂട്ടര്‍ക്ക് വിഷയത്തിന്റെ പുതുമയാണ് കവിതയ്ക്കാധാരം. പ്രഭാതം, മഴ, കാറ്റ്, മരണം തുടങ്ങിയ വിഷയങ്ങള്‍ കവിതകളുടെയും കലാകാരന്മാരുടെയും ഇഷ്ടവിഷയങ്ങളാണ്. ഒരു പുതിയ ഭാവതലം സൃഷ്ടിച്ച് സഹൃദയനെ അവനായിരിക്കുന്ന അവസ്ഥയില്‍ നിന്ന് ഉയര്‍ന്ന ഒരനുഭൂതിതലത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞാല്‍ വിഷയത്തിന്റെ പുതുമ ഒരു വിഷയമെ അല്ല.

കാവ്യങ്ങളും കലാസൃഷ്ടികളും കണ്ട് അതാസ്വദിക്കാനും അതിലെ അനുഭൂതി നുകരാനും കഴിവുള്ളവനാണ് സഹൃദയന്‍. ആഹാ! നന്നായിരിക്കുന്നു എന്നു പറയുന്നവരൊ വായില്‍ തോന്നുന്ന അഭിപ്രായം പറയുന്നവരൊ സഹൃദയനായിരിക്കണമെന്നില്ല.

പിന്നെ, ശ്രേഷ്ഠമായ ആശയങ്ങളൊന്നുമില്ലാതെ സുന്ദരങ്ങളൊ അസുന്ദരങ്ങളൊ ആയ പദങ്ങള്‍ വൃത്തരൂപത്തില്‍ പടച്ച് വച്ച് ഒരു ശബ്ദപ്രപഞ്ചം സൃഷ്ടിച്ചാലും അതു കവിതയാകുകയില്ല.

കലാസൃഷ്ടികള്‍ പ്രത്യേകിച്ച് കവിത മനസ്സിന്റെ മനോഹരമായ ഒരാവിഷ്‌ക്കാരമാണ്. ആ സൗന്ദര്യം ആസ്വദിക്കുവാന്‍ പാകമായ ഒരു മനസ്സാണ് അനുവാചകനുണ്ടാകേണ്ടത്. അങ്ങനെയായാല്‍ അയാള്‍ സഹൃദയനാണ്. സഹൃദയന്‍ കവിതയെ വിലയിരുത്തട്ട

--------------------------------------------------------------------------------------------------

Wednesday, December 5, 2012


തനിയെ
--------------------------
കാതങ്ങള്‍ക്കകലെ
കായലിനും കടലിനുമക്കരെ
നീ.. എന്തിനാണു കൂടു കൂട്ടിയത്
ഒരു വിളിപ്പാടകലെയായിരുന്നെങ്കില്‍..!
ഒന്നു കാണാന്‍ ,മിണ്ടാന്‍..
കഴിഞിരുന്നെങ്കില്‍!..

അല്ലെങ്കില്‍ത്തന്നെ
എന്തു കൂട്ടാണ്
നാം തമ്മിലുള്ളത്
നീ എന്നെ അറിയുന്നുവെന്നതിനു
എന്തു തെളിവാണുള്ളത്
സ്വന്തമെന്നതിനു...
എന്തുറപ്പാണുള്ളത്?

എന്നും ഞാന്‍ തനിച്ചാണ്;
എന്റെ ചിന്തകളില്‍,
അഗ്രഹങ്ങളില്‍,
അഭിലാഷങ്ങളില്‍,
യാത്രയില്‍.....

സൂര്യനും എരിഞ്ഞടങ്ങാറായി
അതുകൊണ്ട്...
ഈ യാത്ര തീരും വരെ
ഞാന്‍.... തനിയെ മതി..
---------------------------

Tuesday, December 4, 2012


ചോദ്യങ്ങളിലലിയുമ്പോള്‍
------------------------------------
എവിടെയാ?
അധികം ദൂരെയല്ലാത്ത ഒരിടത്ത്,
എന്റെ കൊച്ചുകൂരയുടെ,
തണല്‍ പറ്റി ഞാനുണ്ട്

ഒറ്റക്കാണൊ?
അതെങ്ങനെയാ ഒറ്റക്കാവുന്നത്?
എനിക്കു കൂട്ടായി മുറ്റത്തെ പച്ചമരമുണ്ട്,
അതിലെ കുഞ്ഞാറ്റക്കിളികളുണ്ട്,
എന്നെ ഉണര്‍ത്തനെത്തുന്ന കുളിര്‍കാറ്റുണ്ട്,
വാതില്‍പ്പഴുതിലൂടെ
ഒളിച്ചു കളിക്കുന്ന കിരണങ്ങളുണ്ട്,
എനിക്കു താലോലിച്ചുറക്കാന്‍
എന്റെ നിശ്ശബ്ദ നിമിഷങ്ങളുണ്ട്,
കുഞ്ഞു കുഞ്ഞു മോഹങ്ങളുണ്ട്,
നല്ല കുറെ ഓര്‍മ്മകളുണ്ട്.

എന്നാണു വരിക?
ഞാന്‍ അടുത്തു തന്നെയല്ലെ?
വിളിച്ചാല്‍ വിളികേള്‍ക്കുന്നത്ര അടുത്ത്.

എന്നാണു കാണുക?
ഉള്‍ക്കണ്ണു കൊണ്ടു കാണുകയല്ലെ?
അതല്ലെ നല്ല കാഴ്ച്ച
മനസ്സു  മനസ്സും ചേരുന്ന അനര്‍ഘ നിമിഷം?
ശരീരത്തിനെന്തര്‍ത്ഥം?
അതു വ്യര്‍ത്ഥമല്ലെ?

എന്തു പറ്റീ
എനിക്കെന്തുപറ്റാന്‍?
എന്റെ കാലു കല്ലില്‍ തട്ടാതിരിക്കാന്‍
ഞാന്‍ ഇടത്തോട്ടോ വലത്തോട്ടൊ എന്നറിയാതെ
പകച്ചു നില്‍ക്കുമ്പോള്‍
നേര്‍വഴികാട്ടാന്‍ ഒരാള്‍
മുന്‍പില്‍ പോകുന്നതറിയുന്നില്ലെ?

ചിലപ്പോള്‍ മൌനമാകുന്നതെന്തേ?
മൌനമൊ? ...മൌനം വാചാലമെന്നല്ലെ?

മൃദുലമായ സ്വരത്തില്‍
നിന്റെ ഓരൊ ചോദ്യവും
വീണ്ടും വീണ്ടും കേള്‍ക്കുവാന്‍
ഈ ചെറിയ ഉപകരണം
എന്റെ കാതോടു ചേര്‍ത്തുവച്ചു
ഞാന്‍ ഒന്നു മയങ്ങട്ടെ....
-------------------------------
സ്നേഹപൂര്‍വ്വം
----------------------
ഇവിടെ എന്തു വിശേഷം?
കുറേ നല്ല വിശേഷങ്ങള്‍.
ഒന്നും എഴുതിയറിയിക്കാനുള്ളതല്ല;
കാണാനും കണ്ടറിയാനുമുള്ളത്.
ഉറഞ്ഞു കൂടുന്ന മഞ്ഞ്,
ഉരുകിയില്ലാത്താകുന്നത്;
നോക്കി നില്‍ക്കെ
മരങ്ങള്‍ പൂത്തുലയുന്നത്,
കണ്ടു കൊതിതീരും മുന്‍പേ
പൊഴിഞ്ഞു തീരുന്നത്,
ഒറൊ തരുവും വര്‍ണ്ണാഭമാകുന്നത്,
കൊമ്പുകളായവശേഷിക്കുന്നത്
ഇങ്ങനെ.....ഒരൊ ഋതുവും .....
ഋതുഭേദങ്ങളോടെ വന്നു പോകുന്നത്
ഓരോന്നും ഓരോ വിസ്മയമാകുന്നത്,

വലിയൊരു പട്ടണത്തില്‍
അതിന്റെ തിരക്കുകളില്‍പ്പെടാതെ,
കോലാഹലങ്ങളില്‍പ്പെടാതെ,
ജീവിക്കുന്നത്.........
നിരത്തിലിറങ്ങിയാല്‍
ചീറിപ്പായുന്ന കാറുകളുടെ നിര
അതിലൊരു കണികയായി
അലിഞ്ഞു ചേരുന്നത്
ഈ യാത്ര........
അവസനിക്കാതിരുന്നെങ്കില്‍
എന്നാശിച്ചു പോകുന്നത്....

സമൃദ്ധിയുടെ നടുവില്‍
എന്തെല്ലാമായിരുന്നാലും..
എവിടെ ആയിരുന്നാലും
നമ്മള്‍... ആ പഴയ മനുഷ്യര്‍!
ബാല്യകാലത്ത്......
ആ കൊച്ചു വീടിന്റെ ഉമ്മറത്തിരുന്ന്
നെയ്ത കനവുകളേക്കാള്‍
സുന്ദരമായി ഈ ലോകത്ത് ഒന്നുമില്ല.

നമ്മള്‍ വെറും പച്ച മനുഷ്യര്‍
നമ്മുടെ വേദനകള്‍ക്കും
നിശ്വാസങ്ങള്‍ക്കും ഒരേ താപനില...
ഉരുണ്ടു കൂടുന്ന കാര്‍മേഘങ്ങള്‍ക്കും
ഒരേ നിറം.........

ഗോഗുല്‍ത്തായിലേക്ക്
------------------------------
രാവറുതിയില്‍ കാറ്റു വീശി,
ഭൂമി പ്രകമ്പനം കൊണ്ടു,
പേമാരി പെയ്തു,
ഒന്നും ഞാനറിയാതെ പൊയി.

എന്റെ ഉള്ളില്‍
കൊടുംകാറ്റായിരുന്നു....
പ്രകമ്പനം അതിശക്തവും...
ഞാന്‍ കുളിച്ചിരുന്നു;
കണ്ണീര്‍മഴയില്‍!

സീതയെപ്പോലെ
ഭൂമീദേവിയോടു കേണു,
അഗ്നിയോടു യാചിച്ചു.

ഫലമില്ലാതെ
ഗോഗുല്‍ത്തായിലേക്കൊരു യാത്ര....
അവിടെ......
നിണമണിഞ്ഞ കാല്‍പ്പാടുകള്‍!
തെറിച്ചു വീണ മുള്ളാണികള്‍!
അടര്‍ന്നു വീണ മാംസക്കഷണങ്ങള്‍!

മണ്ണോടു ചേര്‍ന്നു കേണു...
എപ്പൊഴോ സാഗരം ശാന്തമായി
അതിനു മേലേ നേര്‍ത്ത കാറ്റും..
--------------------------------------------
ഉത്തരങ്ങലില്ലാതെ
-----------------------------
തിര തീരതെ പുണരുന്നതും
നിഴല്‍ അന്തമില്ലാതെ നീളുന്നതും
നോക്കി നില്‍ക്കെ.......
എന്റെ നിഴലായ് വന്ന്
എന്നൊടു ചോദിച്ച ചൊദ്യങ്ങള്‍
*************************
അലയാഴിക്കെന്തിനീയാഴം നല്‍കി?
അലമാലയ്ക്കെന്തിനീ ശക്തി നല്‍കി?
    ദു:ഖത്തിനെന്തിനീ രണ്ടും നല്‍കി?

മാനത്തു മിന്നുന്നു താരകങ്ങള്‍,
പാല്‍മഴ തൂകുന്നു കുളിര്‍തിങ്കളും,
   എന്നിട്ടുമാകാശം കേഴുന്നതെന്തേ?

പക്ഷിക്കു പാടാമിന്നാര്‍ത്തുപാടാം,
രാപ്പാടി രാവിലും പാടുന്നുണ്ട്,,
   വശകനെമാത്രം വിലക്കുന്നതെന്തേ?

കാട്ടിലെ പൂവിനു വര്‍ണ്ണമുണ്ട്,
അയലത്തെ പൂവിനു ഗന്ധമുണ്ട്,
   മുറ്റത്തെ മുല്ലയ്ക്കു രണ്ടുമില്ല?

എണ്ണതീര്‍ന്നിട്ടില്ല മണ്‍ചെരാതില്‍,
വീണ്ടും നിറയ്ക്കുവാനുണ്ട് സ്നേഹം,
    കരിന്തിരി കത്തുന്നതെന്തുകൊണ്ട്?

നല്‍ച്ചുണ്ടു തന്നൂ സുസ്മേരമേകാന്‍,
നല്‍നാവു തന്നൂ സദ്വാക്കിനായും,
    എന്നിട്ടുമെന്തേ ശപിക്കുന്നു മര്‍ത്യന്‍?

സുഖദു:ഖ സമ്മിശ്രമാണെന്നാലും
മര്‍ത്യനു ജീവിതമേറെയിഷ്ടം
    എന്നിട്ടുമന്ത്യം നല്‍കുന്നതെന്തേ?
*********************************
ചോദ്യങ്ങളുടെ പ്രവാഹം
അലകളായി അലമാലകളായി
തീരത്തേക്കണയുമ്പോള്‍,
ഉത്തരങ്ങളില്ലാഞ്ഞതിലോ
കതിരോനും കതിരുകളണച്ചത്?


Monday, December 3, 2012

ഈ മഴ എന്താ ഇങ്ങനെ?
-----------------------------------
ഇടതോരാതെ പെയ്ത മഴ!
ഇടയ്ക് അശനിപാതം പൊലെ.
അണപൊട്ടിയൊഴുകുകയാണോ?
ഈ ക്ഷമ മുഴുവനും
നശിച്ചു പൊകുമൊ?
പെയ്തു തീര്‍ന്നിട്ടും
തീര്‍ന്നില്ലാ എന്ന തോന്നല്‍..
നിലയ്ക്കാത്ത ശബ്ദമായി...
ഒഴിയാത്ത മേഘമായി...
പ്രകമ്പനമായി........

ഇനി എന്നാണ്
ഈ മഴ .......
ഒന്നു ശാന്തമായി പെയ്യുക?
ഒരു നെരിയ കാറ്റിന്റെ
അവസാന രാഗം പോലെ,
ഒരു ശോകഗാനത്തിന്റെ
നിര്‍ത്താത്ത ഈരടി പൊലെ,
ഒരു പ്രണയത്തിന്റെ
തന്ത്രി മീട്ടും പൊലെ,
ഉള്ളിലെ കനലടങ്ങും വരെ
എന്നാണൊന്നു പെയ്തു വരിക ...?
തുള്ളിയായി.....
തുള്ളിതുള്ളിയായി....
----------------------------
ഒരു കറുത്ത ദിനത്തിന്റെ ഓര്‍മ്മയ്ക്ക്
-------------------------------------------------
സാന്‍ഡി
സീല്‍ക്കാരമോടെ
തീര്‍ത്തും തിമിര്‍ത്താടവെ,
മരങ്ങള്‍ കടപുഴകുന്നതും,
മന്ദിരങ്ങള്‍ എരിഞ്ഞു തീരുന്നതും,
ഒന്നിനു  പിറകെ ഒന്നായി,
പരിദേവനങ്ങള്‍ ഉയരുന്നതും,
സാന്‍ഡിയെന്തേ കണാതെ പൊയത്?

ഉടലാകെയിളക്കി,     
തീപാറുന്ന മിഴികളും,
രക്തം ചിന്തുന്ന നാവുമായി,
അഴിഞ്ഞാടിയ രാവില്‍ ;
തട്ടിപ്പറിച്ചെടുത്ത ജീവിതങ്ങളെ‘
ഒഴുക്കിക്കൊണ്ടുപോയ സമ്പാദ്യങ്ങളെ‘
ആര്‍ക്കു തിരിച്ചു കൊടുക്കാനാവും?
കറുത്ത രാത്രകളിലെ,
ഇരുണ്ട പകലുകളിലെ,തീവ്ര ദു:ഖങ്ങളെ,
കാത്തിരിപ്പിന്റെ ഉദ്വേഗങ്ങളെ,
 ആര്‍ക്ക് ഏറ്റെടുക്കാനവും?

സാന്‍ഡി
നീ ഒരു പാഠം പകര്‍ന്നുവോ?
പരസ്പരം കരുതണമെന്ന്,
സ്നേഹിക്കണമെന്ന്,
പ്രാര്‍ത്ഥിക്കണമെന്ന്,
കരുത്തു നേടണമെന്ന്,

വീണ്ടും സാന്‍ഡി വരുന്നു പൊലും
മഴയായ്..കൊടുംകാറ്റായ്.....
മേഘങ്ങളുടെ കാതില്‍ കഥപറഞ്ഞിരുന്ന,
കുളിരുമായി കുണുങ്ങി വന്നിരുന്ന,
കുഞ്ഞിക്കാറ്റിനെ പ്രണയിച്ചവര്‍ക്കെല്ലാം
 ശിക്ഷയായി.........വന്‍ ശിക്ഷയായി..!
-------------------------------------.

Sunday, December 2, 2012

  • നഷ്ടങ്ങളില്ലാതെ..
    -----------------------------
    ഗ്രാമത്തിന്റെ ആത്മാവ്
    തന്റെയും ആത്മാവെന്നു
    തിരിച്ചറിഞ്ഞ നാളുകളില്‍
    എപ്പൊഴോ, നഗരത്തിന്റെ
    ചില്ലകളിലേക്കു ചേക്കേറേണ്ടിവന്നത്;
    ഒരു വസന്തക്കാറ്റിനായ് കൊതിച്ചത്;
    വേനല്‍മഴയ്ക്കായി കാത്തത്;
    പൂത്തും തളിര്‍ത്തും മൊട്ടിട്ടും

    വസന്തത്തിന്റെ ചാരുതകളാസ്വദിച്ചത്;
    കടലുകള്‍ താണ്ടി
    രജ്യാന്തരങ്ങളിലേക്കും
    രുചിഭേദങ്ങളീലേക്കുമുള്ള പ്രയാണത്തിലും
    സ്വത്വം നഷ്ടപ്പെടാതിരിക്കാനുള്ള പ്രാര്‍ത്ഥന
    പ്രവാസത്തിന്റെ സുഖവും ദു:ഖവും
    ഊടും പാവും തീര്‍ത്ത ചേലയാല്‍
    തന്നെത്തന്നെ മറച്ച്
    ഗ്രാമ ഹൃദയത്തിലേക്കൊരു
    മടക്കയാത്ര.......
    ആത്മാവ് നഷ്ടമായിട്ടില്ലായെന്നു
    ഉറപ്പു വരുത്തി...
    നീണ്ട വിശ്രമത്തിന്....
    സുഖദമായ ഒരുറക്കത്തിന്
  • Thomas J. Koovalloor Only a Poet/ poetess could think and write like this. I can understand what you mena by this poem. I am not a poet still I like Poetry. Don't be discouraged, be there where ever you are, the idea of going back to your own village and selltel there is a dream most of us dreaming, but it may not happen...
  • Sivasankaran Karavil കടലുകള്‍ താണ്ടി
    രജ്യാന്തരങ്ങലിലേക്കും
    രുചിഭേദങ്ങളിലീക്കുമുള്ള പ്രയാണത്തിലും
    സ്വത്വം നഷ്ടപ്പെടാതിരിക്കാനുള്ള പ്രാര്‍ത്ഥന
    പ്രവാസത്തിന്റെ സുഖവും ദ്:ഖവും
    ഊടും പാവും തീര്‍ത്ത ചേലയാല്‍
    തന്നെത്തന്നെ മറച്ച്
    ഗ്രാമ ഹൃദയത്തിലേക്കൊരു
    മടക്കയാത്ര... nalla varikal
  • Bilathi Malayalee “കടലുകള്‍ താണ്ടി
    രജ്യാന്തരങ്ങളിലേക്കും
    രുചിഭേദങ്ങളിലേക്കുമുള്ള പ്രയാണത്തിലും
    സ്വത്വം നഷ്ടപ്പെടാതിരിക്കാനുള്ള പ്രാര്ത്ഥന”

    ഇഷ്ട്ടായി........
  • Pradeep Mathew Nice..........
  • George Thottam da veendum. enikku vayya!!! splendid piece though.
  • Biju Varghese Ippol swapnabhoomikalaya atharam gramangal undo?.... kaanumayirikkum... swapnathilengilum...
  • Teresa Tom swapanam kananenkilum anuvadikku ... biju..
    . ennum gramam enikkishtamaanu.. thirakkukalillathe varachum, ezhuthiyumm, santhamaya oru theerathirikkanulla moham.....
  • Biju Varghese escape to mindscape!
  • Sri Chandran life itself is a game of escape
  • Sivasankaran Karavil പ്രവാസത്തിന്റെ സുഖവും ദ്:ഖവും
    ഊടും പാവും തീര്‍ത്ത ചേലയാല്‍
    തന്നെത്തന്നെ മറച്ച്
    ഗ്രാമ ഹൃദയത്തിലേക്കൊരു
    മടക്കയാത്ര...
    ആത്മാവ് നഷ്ടമായിട്ടില്ലായെന്നു
    ഉറപ്പു വരുത്തി...
    നീണ്ട വിശ്രമത്തിന്....
    സുഖദമായ ഒരുറക്കത്തിന്...nice
  • Venu Kalavoor ഊടും പാവും തീര്‍ത്ത ചേലയാല്‍
    തന്നെത്തന്നെ മറച്ച്
    ഗ്രാമ ഹൃദയത്തിലേക്കൊരു
    മടക്കയാത്ര...
  • Ponmelil Abraham Nalla bhavana, God bless.
  • Yesodharan Pk Onegative പ്രവാസജീവിതത്തിനിടയിലും ഗ്രാമവിശുദ്ധിയെക്കുറിച്ചു സ്വപ്നം കാണുന്ന,അതിലേക്കു തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന ഒരു മനസ് വരികളില്‍ കാണാന്‍ കഴിയുന്നു...നല്ല കവിത...
  • Shaji Edward കൊചെച്ചി, ആത്മാവ് നഷ്ടമായിട്ടില്ലാ
    ഉറപ്പു വരുത്തി...
ഒരു പകല്‍കൂടി
-------------------------------
ഒരുപകല്‍കൂടി രത്രിയാക്കാം
ഒരു രാത്രികൂടി പകലാക്കാം
ഒരു മഴക്കാലം മഴയ്ക്കായി...
ഒരുമിച്ചു നനയാം പുലരിനേരം.
ഒരു മഞ്ഞുകാലം മഞ്ഞിനായി..
ഒരുമിച്ചു കുളിരാം സന്ധ്യനേരം.

വസന്തത്തിന്‍ പൂക്കളും നിനക്കായി,
ശിശിരത്തിന്‍ തളിരും നിനക്കായി.
തമരത്തോണിയില്‍ തുഴഞ്ഞുപോകാം;
കായലിന്‍ തീരത്തു വിശ്രമിക്കാം.
                 ഒരു പകല്‍കൂടി...
ഈറന്‍ മുടിയിഴ കോതിത്തരാം,
ഈറനായ് ദേവന്റെ മുന്നില്‍ നില്‍ക്കാം.
പൂക്കളെ ചുംബിച്ച കാറ്റിനോടൊതാം;
സുഗന്ധമായ് വന്നിടാന്‍ നിദ്രനേരം
                ഒരു പകല്‍കൂടി....

Friday, November 30, 2012


നഷ്ടങ്ങളില്ലാതെ..
-----------------------------
ഗ്രാമത്തിന്റെ ആത്മാവ്
തന്റെയും ആത്മാവെന്നു
തിരിച്ചറിഞ്ഞ നാളുകളില്‍
എപ്പൊഴോ, നഗരത്തിന്റെ
ചില്ലകളിലേക്കു ചേക്കേറേണ്ടിവന്നത്;
ഒരു വസന്തകാറ്റിനായ് കൊതിച്ചത്;
വേനല്‍മഴയ്ക്കയ് കാത്തത്;
പൂത്തും തളിര്‍ത്തും മൊട്ടിട്ടും
വസന്തത്തിന്റെ ചാരുതകളാസ്വദിച്ചത്;
കടലുകള്‍ താണ്ടി
രജ്യാന്തരങ്ങിലേക്കും
രുചിഭേദങ്ങളിലീക്കുമുള്ള പ്രയാണത്തിലും
സ്വത്വം നഷ്ടപ്പെടാതിരിക്കാനുള്ള പ്രാര്‍ത്ഥന
പ്രവാസത്തിന്റെ സുഖവും ു:ഖവും
ഊടും പാവും തീര്‍ത്ത ചേലയാല്‍
തന്നെത്തന്നെ മറച്ച്
ഗ്രാമ ഹൃദയത്തിലേക്കൊരു
മടക്കയാത്ര...
ആത്മാവ് നഷ്ടമായിട്ടില്ലായെന്നു
ഉറപ്പു വരുത്തി...
നീണ്ട വിശ്രമത്തിന്....
സുഖദമായ ഒരുറക്കത്തിന്....
------------------------------

Sunday, November 25, 2012

പുറമ്പോക്കുകാര്‍
-----------------------
മനസ്സില്‍ മായാത്ത
വടുക്കളുണ്ടാക്കി,
കടന്നു പോകുന്നവര്‍...
പട്ടണത്തിന്റെ തിരക്കുകളില്‍,
റോഡരികില്‍....
വൃത്തിഹീനങ്ങളായ ഇടങ്ങളില്‍
കൈയില്‍ ചുരുട്ടിയ പായയും,
കൈ നിറയേ കുഞ്ഞുങ്ങളുമായി,
അഭയമില്ലെന്നറിഞ്ഞിട്ടും ,
അഭയാര്‍ത്ഥികളായി അലയുന്നവര്‍...

ആരെയും തിരയുവാനില്ലാതെ,
ആരെയും കാത്തിരിക്കുവാനില്ലാതെ
കച്ചവട കേന്ദ്രങ്ങളിലും..
ഭക്ഷണശാലകളുടെ മൂലകളിലും,
കണ്ണും നട്ടിരിക്കുന്നവര്‍...
അസ്ഥലങ്ങളിലെ
നിസ്സഹായ മുഖങ്ങള്‍!...

ഒരു കൈയില്‍ ഭാണ്ഡവും
മറു കൈ,  താങ്ങിനായ് കൊതിച്ചും,
ഒരു പിന്‍വിളിക്കായ് കാതോര്‍ത്തും,
വേച്ചു വേച്ചു പോകുന്നവര്‍.....
പൊതുവഴികളില്‍
വെറുതെ അലയുന്നവര്‍...

ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍,
നഷ്ടപ്പെട്ടിട്ടും....
തിരിച്ചറിയാതെ പൊകുന്നവര്‍..
ഇവരാണോ പുറമ്പോക്കുകാര്‍?
.............................................

Wednesday, November 21, 2012

സര്‍വ്വം ബോധമയം
----------------------------
ഒരു യാത്ര.......
എല്ലാം ഉപേക്ഷിച്ച്
പട്ടു വസ്ത്രങ്ങളും
സ്വര്‍ണ്ണാഭരണങ്ങളും
പ്രതാപൈശ്വര്യങ്ങളും
ഉപേക്ഷിച്ച്...

ഒന്നിനോടും മമതയില്ലാതെ
എല്ലാ ബന്ധങ്ങളോടും
യാത്രാമൊഴി ചൊല്ലി....

വതിലിനിപ്പുറം....
സര്‍വ്വവിധ അഹങ്കാരങ്ങളൊടും
പാപങ്ങളോടും...
പാപചിന്തകളൊടും
വിട പറഞ്ഞ്.....
പരമാത്മാവിനെ മാത്രം
മനസ്സില്‍ ധ്യാനിച്ച്
ഒരു യാത്ര...

മടങ്ങി വരാത്ത
ഈ യാത്രയില്‍...
ഒരു സംസാര ബന്ധവും
തന്നെ അലട്ടാതിരിക്കട്ടെ!

സര്‍വ്വം ബോധമയം.!......

Saturday, November 17, 2012

           സ്വപ്നമല്ലായിരുന്നെങ്കില്‍ !
----------------------------------------------
           ഇന്നലെ രത്രി മുഴുവനും ഞാനൊരു സ്വപ്നത്തിലായിരുന്നു.ആ സ്വപ്നത്തില്‍ ഞാന്‍ നിന്നെയാണു കണ്ടത്.
ഒരിക്കലും എന്റെ സ്വപ്നങ്ങളില്‍ നീ ഉണ്ടായിട്ടില്ല.എങ്കിലും ആ നേരം നമ്മള്‍ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു: യാമങ്ങളുടെ നീളം നമ്മളെ അലട്ടിയതേയില്ല.പണ്ടു കണ്ടിട്ടുള്ള നിന്നെയല്ല ,എല്ലാം തുറന്നു
പറയുന്ന ഒരു പച്ച മനുഷ്യനെയാണു ഞാന്‍ കണ്ടത്.കഴിഞ്ഞു പോയ ഇന്നലെകളിലെ വ്യഥകള്‍,ഭാവിയുടെ സുന്ദര പ്രതീക്ഷകള്‍ എല്ലാം മറനീക്കി നീ പറയുമ്പോള്‍ നിന്റെ മുഖത്തു ആശ്വാസത്തിന്റെ തിരയിളക്കം ഞാന്‍ കണ്ടു, ഇടയ്ക്കിടെ അവിടെ പലരും വരികയും നമ്മളൊടു സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
        നീ ഒരു ഡയറി എന്റെ കൈയില്‍ തന്നു.അതില്‍ വളരെ മനോഹരമായി,കുനുകുനെയുള്ള
കൈപ്പടയില്‍ ഒരൊ ദിവസത്തിന്റെയും വേദനകള്‍, തിരക്കുകള്‍, സന്തോഷങ്ങള്‍. വിഹ്വലതകള്‍,എല്ലാം നീ അടയാളപ്പെടുത്തിയിരുന്നു.പക്ഷെ  വായിച്ചു തീര്‍ക്കും മുന്‍പേ അരൊ അതു വാങ്ങിക്കൊണ്ടുപോയി.അതു  മുഴുമിക്കാനാകാഞ്ഞതില്‍ ഞാന്‍ പരിഭവിച്ചു.‘അവസരം ഇനിയും ഉണ്ടാകും‘ നീ പറഞ്ഞു..
          ഞാന്‍ നിന്നോടു പറഞ്ഞത്, വിശാലമായ പറമ്പും തൊടികളുമുള്ള ഒരു കൊച്ചു വീട്ടില്‍ ജീവിത സായാഹ്നം കഴിച്ചു കൂട്ടുന്നതിനെക്കുറിച്ചായിരുന്നു. അവിടെ ധാരാളം ഫലവൃക്ഷങ്ങളുണ്ടായിരിക്കണം പച്ചക്കറികളുണ്ടായിരിക്കണം;കിളികളുടെ മധുരമായ ഗാനം കേട്ടുണരാനും അവയുടെ കലപില കേട്ടുറങ്ങാനും കഴിയണം;മുറ്റത്തേക്കിറങ്ങിയാല്‍ എന്നെ അറിയുന്ന, എന്റെ ഭാഷയറിയുന്ന അണ്ണാറക്കണ്ണനോടു സല്ലപിക്കാനും, കുണുങ്ങിപ്പായുന്ന ഒരു കൊച്ച്ചരുവിയുടെ സംഗീതം കേട്ടിരിക്കാനും കഴിയണം..അങ്ങനെ ഒരിടം....അവിടെ ഇരുന്നു എനിക്കു ചിത്രങ്ങല്‍ വരയ്ക്കണം...കണ്ടാലും കണ്ടാലും മതിവരാത്ത ഈ പ്രകൃതിയുടെ സുന്ദരഭാവങ്ങല്‍ മുഴുവനും ചിത്രങ്ങളിലാക്കണം. പിന്നെ...കവിതകള്‍ എന്റെ...കൊച്ചു കൊച്ചു കവിതകള്‍....
        നീ ഒന്നും വിശേഷിചു പറഞ്ഞില്ല.. മൂളി കേള്‍ക്കുന്നുണ്ടായിരുന്നു.
       എപ്പോഴൊ ഉണര്‍ച്ചയിലേക്കു അടര്‍ന്നു വീണപ്പോള്‍ അത് ഒരു സ്വപ്നമായിരുന്നുവെന്നു വിശ്വസിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അതൊരു സ്വപ്നമല്ലായിരുന്നെങ്കില്‍!ഞന്‍ വെറുതെ ആശിച്ചു...
----------------------------------------------------------------------------------

Sunday, November 4, 2012

                                     നിശ്ശബ്ദ താഴ്വര
                    -------------------------------------
ഈ നിശ്ശബ്ദ താഴ്വരയില്‍
നമുക്കൊരു കൂടുകൂട്ടാം....
തെളിനീരൊഴുകുന്ന പുഴയെ
നമുക്കു കണ്‍കുളിര്‍ക്കെ കാണാം.
പാടാത്ത പക്ഷികളുടെ സൌന്ദര്യവും,
വാടാത്ത പൂക്കളുടെ ഭംഗിയും,
നമുക്കു മതിയാവോളം ആസ്വദിക്കാം..
ആ നീലമലയുടെ നിമ്നോന്നതങ്ങളെ
കൊതിതീരും വരെ നോക്കിയിരിക്കാം...
കുറിഞ്ഞിയും പൂവാകയും
 കണിക്കൊന്നയും പൂക്കുന്ന,
മലമുകളിലേക്കു നമുക്കുയാത്രപോകാം..
നീലത്തടാകത്തില്‍
നമുക്കു കണ്ണാടി നോക്കാം.
മുരളാത്ത വണ്ടിനോടും
കുറുകാത്ത പ്രാവിനോടും ,
നമുക്കു മൌനമായി പരിഭവിക്കാം..
സൂര്യകാന്തി പൂക്കളേയും,
രാജമല്ലിപൂക്കളേയും,
തഴുകി വരുന്ന കാറ്റിനെ ,
നമുക്കു വരവേല്‍ക്കാം...
ഈ പുല്‍ത്തകിടിയില്‍ കിടന്നു ,
നക്ഷത്രങ്ങളോടൊപ്പം കണ്ണു ചിമ്മാം..
ഈ നിശ്ശബ്ദ താഴ്വരയില്‍
നമുക്കിന്നു രാ പാര്‍ക്കാം...
...........................................................

Friday, October 26, 2012

ആ മഞ്ചലില്‍
....................................................
ദേവന്‍..........
എന്റെ ദേവന്‍
ഒരു വിളിപ്പാടകലെ
നില്‍പ്പായെന്നറിഞ്ഞിട്ടു
നാളുകളേറെയായി..
എന്തേ വരാന്‍ വൈകുന്നത്?
എന്റെ മിടിപ്പിന്റെ
വേഗത കുറ്യുന്നതറിയില്ലെന്നൊ?

ദേവന്‍.........
എന്റെ ദേവന്‍
ഒരു വിളിപ്പാടകലെയുണ്ട്
ഏതോ പരിമളം കാറ്റിലലയുന്നുണ്ട്
കാല്‍പ്പെരുമാറ്റം അടുത്തടുത്തു വരും പൊലെ.
എന്നിട്ടും എനിക്കു കാണാതവണ്ണം
മറഞ്ഞിരിക്കുന്നതെന്തേ?

ദേവന്‍..
എന്റെ ദേവന്‍...
ഒരു വിളിപ്പാടകലെനിന്നു....
എന്നെ കാണുന്നുണ്ടാവും
എന്റെ മുഖതെത ക്ഷീണഭാവം
കാണുന്നുണ്ടാവും
എന്റെ കണ്ണിന്റെ പ്രകാശം
കുറയുന്നതറിയുന്നുണ്ടാവും
ഒരു പക്ഷെ ......
മഞ്ചല്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ടാവും
അനേക നിറങ്ങളുള്ള പൂക്കളെക്കൊണ്ട്
അത് അലങ്കരിക്കുകയാവും

 കാറ്റു വന്നു
എന്റെ ചെവിയില്‍
കിന്നാരം പറഞ്ഞതെന്താണ്?
എന്റെ ദേവന്‍ അടുത്തു തന്നെ ഉണ്ടെന്നോ?
കാറ്റേ...........
എന്റെ ദേവനെ നീ അറിയുമൊ?
എങ്കില്‍ കൂട്ടിക്കൊണ്ടു വരാമായിരുന്നില്ലെ?
എന്റെ ശിരസ്സില്‍
നീ ഈ വെണ്മയുള്ള പൂക്കള്‍ ചൂടിച്ചതെന്തിനാണ്?
എന്റെ ദേവന്‍ എന്നെ അണിയിച്ചൊരുക്കാന്‍
നിന്നോടു പറഞ്ഞുവോ?
 വന്‍.....
എന്റെ ദേവന്‍
പകലാണു വരുന്നതെങ്കില്‍,
ആരുമറിയാതെ
ആരും കാണാതെ...
ഞാന്‍ തനിച്ചായിരിക്കുമ്പൊള്‍ വരണം.
രാത്രിയിലാണെങ്കില്‍
ഞാനുറങ്ങുന്ന നേരത്ത്
ഒന്നുമറിയാതെ ഞാനുറങ്ങുന്ന നേരത്ത്
ആരെയുമുണര്‍ത്തതെ
ഞാന്‍ പൊലുമറിയാതെ...
എന്നെ കൈകളിലെടുത്ത്
ആ.... മഞ്ചലില്‍.....
       .......................................................................

Thursday, October 25, 2012

ഇനി ഉറങ്ങാം
             ............................................
പടിഞ്ഞാറെ ചക്രവാളത്തില്‍  
നെടുനീളന്‍ മേഘങ്ങളില്‍
നീ വരച്ചു ചേര്‍ത്ത
വര്‍ണ്ണചിത്രങ്ങള്‍.......
അതിന്റെ രമ്യത...
അതിനു മീതെ
ഒരു മഴവില്ലുകൂടി?
ഇല്ല...............
ആ വര്‍ണ്ണകൂട്ടുകളെ എടുത്താവാം
ഈ സായന്തനത്തെ നീ
ഇത്രമേല്‍ മൊഹനമാക്കിയത്.

ആഴിക്കു മീതെ
ഒരു നീണ്ട നാളമാവുകയും
അതുപൊലിഞ്ഞു .....
ഇല്ലാതാവുകയുംചെയ്യുമ്പോള്‍
ആഴിയുടെ ആഴങ്ങളിലേക്ക്
ആണ്ടുപോകുന്നപകലോനും
ഒരുറക്കത്തിലേക്കു...
ആണ്ടു പോകുന്ന ഞാനും
-------------------------------
 ആരായിരിക്കാം
....................................
                                     

ഇന്നലെ.....
രാവിന്റെ നിശ്ശബ്ദതയില്‍
കൂട്ടിനാരുമില്ലാതെ
ഞാന്‍ തനിച്ചായിരുന്നപ്പൊള്‍
നീ വന്നിട്ടുണ്ടാവണം...

ഒരലൌകിക സുഗന്ധം
എന്റെ മുറിയാകെ
നിറഞു നിന്നതു
ഞാനറിഞ്ഞു....
മന്ദമായി വീശിയ
കാറ്റിനും ഇതുവരെ
ഇല്ലാത്ത സുഗന്ധം....

എരിഞ്ഞു തീരാറായ
എന്റെ കൊച്ചുവിളക്കില്‍
എണ്ണ നിറച്ചതാരായിരിക്കാം?
പാറിക്കിടന്ന എന്റെ മുടിയിഴകള്‍
മാടിയൊതുക്കിയതാരയിരിക്കാം?
..............................................

Thursday, October 11, 2012

അനശ്വരമാക്കുക ആത്മാവിനെ.
---------------------------------------------

ഇത്രമേല്‍ ഗോപ്യമായാരാണു പൂവെയീ
പത്രങ്ങള്‍ കൊണ്ടു മറച്ചു നിന്നെ?

കോമള വക്ത്രവും നീലക്കടക്കണ്ണും
കാര്‍മേഘജാലങ്ങള്‍ കൊണ്ടുമൂടി!

അംബരം കൊണ്ടു നീയെന്നും മറയ്ക്കുന്നു
നിന്‍സ്നിഗ്ധ മേനി വെളിപ്പെടാതെ.

എന്നിട്ടുമേതൊരു മത്തഭൃംഗം നിന്നെ
ചുമ്പിച്ചു കാമിച്ചു പ്രേമഭാവേ.

നീയറിയാതെ നിന്‍ പൂമേനിയെയന്ന്
കാട്ടിക്കൊടുത്തളി വ്യൂഹങ്ങളെ.

ആ ഹേതുവാല്‍ത്തന്നെ ഹോമിച്ചു നിന്നെയും
നശ്വരമാക്കി നീ ആത്മാവിനേം.

ലക്കില്ലാതെത്തിയാ വണ്ടത്താന്‍ നിന്റെയാ
സുന്ദര മേനിയേ തീണ്ടിയുള്ളൂ.

നിന്മനസ്സപ്പൊഴും ശുദ്ധമാര്‍ന്നല്ലയൊ
ആശ്വസിക്കതെ നീ പോയതെന്തേ?

ക്ഷേത്രക്കുളത്തിലെ തങ്കത്തെളിനീരില്‍
ആമഗ്നമാകേണ്ട കുഞ്ഞു മേനി

സര്‍വ്വസ്വരൂപനാം ഈശ്വരന്‍ മുന്‍പിലൊ
പ്രാര്‍ഥന ചെയ്യേണ്ടോളിറനായി.

നഗ്ന വപുസ്സുമീ നഗ്ന മനസ്സുമീ
ഈശ്വരന്‍ ഹൃത്തില്‍ വഹിക്കുന്നില്ലെ?

വര്‍ണ്ണച്ചിറകുള്ള ഷഡ്പ്പദമെത്രയൊ
നിന്നെയറിയുന്നു, സ്നെഹിക്കുന്നു.

ഒന്നുമെ കാക്കാതെ ക്ഷാന്തിയുമില്ലാതെ
ആത്മാവു ഹത്യ ചെയ്തെന്തിനായി?

    നവ്യസൂനങ്ങളെ താന്തരായീടൊലാ
കൈക്കൊള്‍ക ശക്തിയും ധീരതയും;

നീര്‍ച്ചുഴിയുണ്ടു ചതിയുണ്ടു വീഴാതെ
ബുദ്ധിയില്‍ നാഗത്തെ പൊലെയാക;

പ്രാവിനെപോലെ കളങ്കമില്ലാതെയും
ജീവിച്ചു കാലങ്ങള്‍ മുന്നേറണം.

ജീവിത വേദിയില്‍ സൌരഭ്യമാകുക
ഭാസ്ക്കര രശ്മിയാല്‍ തപ്തമാക.

പുതുമഴയേറ്റു തളിര്‍ക്കുകയാവണം
കുളിരണം നീഹാര ബിന്ദുവാലും!

Wednesday, October 3, 2012

ഉത്തമ ഗീതം
-----------------
എന്റെ പ്രിയെ..
നിനക്കായി  ഞാന്‍
ഒരു ഗീതം ആലപിക്കട്ടെ...?
ഒരു ഉത്തമഗീതം..

മാതള നാരകം പരിമളം വീശുന്ന
ചെറുതോട്ടത്തിലേക്കു നീ വരിക...
യഥാര്‍ത്ഥ പ്രണയം എന്താണെന്നറിയുക.

പ്രണയത്തിന്റെ ഒരു വലമ്പിരിശംഖ്
എന്റെ ഉള്ളില്‍ തീവ്രമാണ്..
പോരാടാനും വശത്താക്കാനുമല്ല,
ഞാന്‍നിന്നെ വിളിക്കുന്നത്.
നിനക്കു പ്രിയം മാത്രം തരാനാണ്.

അല്ലയോ പ്രിയേ... ....
നീ വേഗം വരിക
എന്റെ പ്രേമം വീഞ്ഞിനെക്കാള്‍ മധുരവും
മരണത്തെക്കാള്‍ ശക്തവുമാണ്..
അതിന്റെ തീയൂതിക്കെടുത്തുവാന്‍
ജലസഞ്ചയങ്ങള്‍ക്കാവില്ല.
ഈ ഭൂമിയിലെ സകലധനംകൊണ്ടും
അതു വാങ്ങാനുമാവില്ല....
.
നീ സുന്ദരിയാണ്.
നിന്റെ ചുണ്ടുകള്‍
തൊണ്ടീപ്പഴങ്ങളും
നിന്റെ കണ്ണുകള്‍ തിളങ്ങുന്ന
തടാകങ്ങളുമാണ്...
നിന്നെ പൂര്‍ണ്ണമായി ഉല്‍ക്കൊള്ളാനാണ്,
ഏകാഗ്രതയോടെ....
ഞാന്‍ കാത്തിരിക്കുന്നത്.


മഞ്ഞു മാറി.........
പൂക്കള്‍ വിടരാന്‍ തുടങ്ങിയിരിക്കുന്നു...
ഈ പൂക്കളുടെ സുഗന്ധം മുഴുവനും
നിനക്കുള്ളതാണ്...
എന്റെ ഓമനേ വരിക
നമുക്കൊന്നിച്ച് ....അതാസ്വദിക്കാം.

എന്റെ സുന്ദരീ...വന്നാലും...
ഈ വിശാലമായ തടാകക്കരയില്‍
നമുക്കു കൈകോര്‍ത്തു നടക്കാം..
നിന്റെ കൈവിരലുകളുടെ
മാര്‍ദ്ദവം ഞാനറിയട്ടെ.......
കാലില്‍ ചിലമ്പണിയിക്കുന്ന
കുഞ്ഞു തിരമാലകളോടു,
നമുക്കു സല്ലപിക്കാം..
ഇണപ്രാവുകളോടൊപ്പം
നമുക്കും പാറി നടക്കാം.

പ്രാണ പ്രിയേ....
നിന്നോടുള്ള പ്രണയത്താല്‍
ഞാന്‍ ഭ്രാന്തനാകുന്നു..
ജീവിതം യാന്ത്രികമാകുന്നതു കണ്ട്
എനിക്കു സഹിക്കാനാകുന്നില്ല..
ആത്മാവിനെ തൊടാതെ ......
ശരീരത്തെ മത്രം തൊടുന്ന...
മധുരമല്ലാത്ത ചുംബനങ്ങള്‍..!
അടിപ്പെടുത്തലുകള്‍....


എന്റെ ഓമനേ...വരിക....
മലയുടെ തഴ്വരയിലൂടെ
ഒരു മാന്‍ പേടയെപോലെ നീ വരിക.
എന്റെ മാറില്‍ ചാരി
എന്റെ പ്രണയമിടിപ്പു നീ കേള്‍ക്കുക
എന്റെ സുന്ദരീ..
എന്റെ മാറില്‍ നീ മയങ്ങുക..
-------------------------

Monday, October 1, 2012

എത്ര നിസ്സാരം ഈ ജന്മം


ഈ പ്രപഞ്ചത്തിന്റെ(Universe)അത്ഭുതകരമായ വലിപ്പത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഈ ഭൂമി എത്രചെറുതാണെന്നും അതിലെ ജന്തുജാലങ്ങളും മനുഷ്യരും എത്ര നിസ്സാരരാണെന്നും നമുക്കു മനസ്സിലാക്കാം. അണുവില്‍ തുടങ്ങി ഈ വിശ്വത്തിലെ ഏറ്റവുംവലിയ ഗോളംവരെ നിര്‍വ്വഹിക്കുന്ന വിപുലമായ ഒരു വ്യവസ്ഥയുണ്ട്. പ്രപഞ്ചം ഉണ്ടായ നാള്‍ മുതല്‍ അത് അഭംഗുരം തുടരുന്നു. ഇന്നു കണ്ടു നാളെ വാടുന്ന വെറും പൂക്കളാണു മനുഷ്യര്‍. എങ്കിലും ആ മനുഷ്യജീവിതത്തിനും  അവരുടെതായ ധാരാളംകടമകള്‍ നിര്‍വ്വഹിക്കാനുണ്ട്.

ഈശ്വരന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ മനുഷ്യനു കഴിയുന്നുണ്ടൊ? ഉള്ള സമയം ക്രിയാത്മകമായി മനുഷ്യനന്മയ്ക്കുവേണ്ടി ഉപയോഗിക്കാന്‍ കഴിയുന്നുണ്ടോ?
വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ടതൊക്കെ  ചെയ്ത് ഈ പ്രവാസിത്തില്‍ നിന്നും അടുത്ത പ്രവാസത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പുകള്‍ ചെയ്യാന്‍കഴിയുന്നുണ്ടൊ?

ജീവിതത്തിന്റെ ചുരുങ്ങിയ കാലഘട്ടത്തെക്കുറിച്ചൊ തന്റെ നിസ്സാരതയെക്കുറിച്ചൊ ചിന്തിക്കാതെ താന്‍ ആണ് ഏറ്റവും വലിയവന്‍ താനില്ലാതെ സമൂഹം എങ്ങനെ , പള്ളികള്‍ എങ്ങനെ ,സംഘടന എങ്ങനെ, സാഹിത്യസൃഷ്ടികള്‍ എങ്ങനെ എന്നു തുടങ്ങി അഹം മാത്രം സ്വന്തമായ ഒരു ജനതതിയല്ലെ നമ്മള്‍? സ്ഥാനമാനങ്ങള്‍ക്കും സ്റ്റേജ്‌ഷോകള്‍ക്കും വേണ്ടി മല്ലടിച്ച് മൈക്കു കിട്ടാത്തതിന്റെ പേരില്‍ , പത്രത്തില്‍ ഫോട്ടോ വരാത്തതിന്റെ പേരില്‍ ,പിണങ്ങിപിരിഞ്ഞ് പുതിയ പള്ളികളും സംഘടനകളും തീര്‍ക്കുന്നവരെല്ലെ നമ്മള്‍ ?എന്തു സ്റ്റേജ്? എന്തുമൈക്ക്? എന്ത് ആചാരങ്ങള്‍ ?ഇതിന്റെയൊക്കെ വ്യര്‍ത്ഥതയെറിയാവുന്നവര്‍ സംഘടിക്കട്ടെ; ഒന്നിച്ചു പ്രവര്‍ത്തിക്കട്ടെ, നന്മ കാണട്ടെ, നന്മചെയ്യട്ടെ, സാഹിത്യസംവാദങ്ങളിലും സൃഷ്ടികളിലും ഏര്‍പ്പെടട്ടെ.

നാലുപേര്‍ ഒന്നിച്ചാല്‍ മദ്യവും അകത്താക്കി ഇരുതല വാളിനെക്കാള്‍ മൂര്‍ച്ചയുള്ള നാവുകൊണ്ട് നിരപരാധികളെ കീറിമുറിക്കുന്ന ഈ മദ്യസംസ്‌ക്കാരം എന്നവസാനിപ്പിക്കുന്നുവൊ അന്നെ മലയാളി രക്ഷപ്പെടൂ. ക്രിസ്മസ് കാരള്‍ പോലും മദ്യവെറിക്കൂത്താകുന്നതു നോക്കി നില്‍ക്കേണ്ടിവരുന്നില്ലെ?

ഇന്നു സമൂഹത്തിന്റെ പുഴുക്കുത്തുകള്‍ കണ്ടില്ലെന്നു നടിക്കാന്‍ സ്ത്രീകളെ പരിശീലിപ്പിച്ചിരിക്കുകയാണ്. കണ്ടാലും പറയാനൊ എഴുതാനൊ അവരെ സമ്മതിക്കില്ല..പറഞ്ഞു പൊയാല്‍ തന്‍റ്റെടിയെന്നും സദചാരലംഘകരെന്നും മുദ്രകുത്തുമെന്നു ഭയന്ന് വീടാംകൂട്ടില്‍ ഒളിക്കുകയാണു പലരും.നാല്‍പ്പത്ത്ഞ്ചുകാരി സുനിത വളരെ പരിതാപത്തൊടെ പറഞ്ഞത് “പലതും ചെയ്യണമെന്നുണ്ട്..പക്ഷെ ആരും സമ്മതിക്കില്ല”....എഴുതിപൊയതിന്റെ പെരില്‍ പലതും കേള്‍ക്കേണ്ടി വന്നതിന്റെ നോവില്‍ അവള്‍ നിന്നു വിങ്ങി. സമൂഹത്തില്‍ സ്ത്രീക്ക് ഏല്‍ക്കേണ്ടിവരുന്ന
തിരസ്‌ക്കരണം പാടെ അവഗണിക്കുകയും തങ്ങള്‍ക്കു ചെയ്യാവുന്ന സത് പ്രവര്‍ത്തികള്‍ ചെയ്തു കാണിക്കുകയും, പണത്തിലൊ ചതിയിലൊ ചെന്നുപെടാതെ ശുദ്ധരായി ജീവിക്കുകയും ചെയ്താല്‍, ഒരു നാള്‍ വാഴ്ത്തപ്പെടുകതന്നെ ചെയ്യും. ഇന്ന് പത്രങ്ങളിലും ഇന്റര്‍നെറ്റ് മാസികകളിലും തന്റേടമുള്ള യുവതികള്‍ എഴുത്തുകാരായി കാണുന്നത് ശുഭോദര്‍ക്കമാണ്. അവരുടെ കാഴ്ചപ്പാടുകള്‍ വെള്ളം ചേര്‍ക്കാതെ തുറന്നെഴുതുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു.

സമൂഹത്തെയൊ, വ്യക്തിയെയൊ, കരിതേച്ചു കാണിക്കുന്നവരെ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. അവര്‍ തികഞ്ഞ മാനസികരോഗികളാണെന്ന്. അപകര്‍ഷബോധമൊ, കുറ്റബോധമൊ, മറ്റേതെങ്കിലും തരത്തിലുള്ള ബലഹീനതകളൊ ഉള്ളവരായിരിക്കുമെന്ന്.

എല്ലാം മറന്ന് നല്ല മനുഷ്യരാകാന്‍, മറ്റുള്ളവര്‍ക്കു നന്മചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാന്‍ ഓരോരുത്തരും ശ്രമിച്ചേ മതിയാകൂ. ഒരൊറ്റ ജീവിതമെ ഉള്ളൂ ,അതു സന്തോഷപ്രദമാകണമെങ്കില്‍ മറ്റുള്ളവരിലെ നന്മകാണണം. അല്ലെങ്കില്‍ ആര്‍ക്കും രക്ഷപ്പെടുത്താനാവത്തവിധം മനസ്സുദുഷിച്ച് ഒരു വിഷകൂമ്പാരമായി മാറുന്നതു നോക്കി നില്‍ക്കേണ്ടിവരും.

------------------------------------------------------------------

ഇ മലയാളിയില്‍ വന്നതു.സെപ്റ്റംബര്‍ 2012

Tuesday, September 18, 2012

നിത്യതയിലേക്ക്
---------------------------------
നിഴലും നിലാവും തലചായ്ച്ചുറങ്ങുന്ന
നിതുതയിലേക്കു
എന്നെ... എന്നാണു കൂട്ടിക്കൊണ്ടു പോവുക?

ഹരിതാഭമായ പകലുകളിലും
രാഗാര്‍ദ്രമായസന്ധ്യകളിലും
ഞാന്‍ നിന്നെയാണു കാത്തിരിക്കുന്നത്.
ഒരു ചുവടു മുന്‍പിലോ
ഒരു ചുവടു പിന്‍പിലോ നീ ഉണ്ടെന്നതും,
നീ എന്റെ ഉള്ളിലിരുന്നു വിങ്ങുന്നതും,
ഞാനറിയുന്നു....

നിന്റെ ഉടയാടകാറ്റിലുലയുന്ന നേരിയ മര്‍മ്മരം
നിന്റെ ചെങ്കോല്‍
മഴവില്ലായി ഭൂമിയാകെ പടരുന്നത്;
നിന്റെ മുഖപടലം തട്ടിയെത്തുന്ന ഇളം തെന്നല്‍
എന്നെ തഴുകി കടന്നു പോകുന്നത്
എല്ലാം.........എല്ലാം.... എനിക്കറിയാമെങ്കിലും
എന്റെ നഗ്ന നേത്രങ്ങള്‍ക്ക്
നീ എന്തിനാണ് അഗോചരമാകുന്നത്?

അവിടെ..................
ഏഴല്ല എഴുനൂറുവര്‍ണ്ണങ്ങളാല്‍
മേഘമാലകള്‍ ആകാശത്തെമറയ്ക്കുന്നുണ്ടൊ?
മേഘങ്ങള്‍ കണ്ണീരു വര്‍ഷിക്കില്ല?
ആറുകള്‍ അലറുകയില്ല?
നിത്യമായ ശാന്തതയില്‍ എനിക്കവിടെ പാറി നടക്കാമൊ?
ഇവിടെ............
ഈ മടുപ്പിക്കുന്ന എകാന്തതയില്‍
കല്ലും മുള്ളും നിരഞ്ഞ ഇടവഴികളില്‍..
കരിയില പൊലും അനങ്ങുന്നില്ല.
പക്ഷികള്‍ പാടുന്നില്ല,
മഴയൊന്നു ചിണുങ്ങുന്നുപോലുമില്ല
ഏകാന്തതയുമായി ഞാന്‍ പ്രണയത്തിലാണെങ്കിലും
എനിക്കതിനെ പിരിയാതെ വയ്യ...

നിഴലും നിലാവും തലചയ്ച്ചുറങ്ങുന്ന
മഴയും പുഴ്യും ശാന്തമായൊഴുകുന്ന
നിത്യതയിലേക്ക്.............
എന്നെ എന്നാണു കൂട്ടിക്കൊണ്ടു പോകുക ?...... 

Thursday, September 13, 2012

അമ്മയോളം വരില്ല, ആരും...
----------------------------------------
അച്ഛനോടൊപ്പം വീട്ടിലേക്കന്നവന്‍
പോയതും നോക്കി താഴേയാ മാഞ്ചോട്ടില്‍,

നിന്നു പോയേറെ നേരമാചോദ്യവും
കുഞ്ഞിനേയെന്തിനിപ്പോഴയച്ചുഞാന്‍.

കണ്ണുകളീറനായതറിയാതെ
പോയവര്‍ഷവും പിന്നെട്ടുമാസവും,

ചിത്രമായ് വന്നു മുന്നില്‍ നിറയുന്നു,
കണ്ണില്‍ നിന്നു മറയുന്നിരുവരും..

ഇന്നലെയുമെന്‍ കൂടെ ഉറങ്ങിയോന്‍,
ഇന്നുറങ്ങുവാനെന്നെ ത്തിരയുമൊ?

എന്നെക്കാണുവാന്‍ ശാഠ്യം പിടിക്കുമൊ?
നിദ്രയില്ലാതെ ദീനനാ‍യീടുമൊ?

പാലുവേണ്ടാ പഴങ്ങളും വേണ്ടെന്നും,
പാവ വേണ്ടാ കളിപ്പാട്ടം വേണ്ടെന്നും,

കുഞ്ഞുടുപ്പുകള്‍ മാറ്റേണ്ടതില്ലെന്നും,
വാശികൊണ്ടു കരഞ്ഞു തളര്‍ന്നാലൊ.....

പാല്‍ മണക്കുന്നൊരാ മുറിക്കുള്ളില്‍ നിന്‍;
വിങ്ങി വീര്‍ത്തൊരാ പൊന്‍ മുഖം കാണുവാന്‍;

അച്ഛനാവില്ല മുത്തശ്ശിക്കാവില്ല,
മൌനം മൌനത്തെ ഉള്ളില്‍ തിരയുമൊ?

ചിന്തകൊണ്ടു വലഞ്ഞു ഞാനപ്പൊഴാ,
കല്‍പ്പടവിലിരുന്നൊരു ശില്പമായ്,

ചുറ്റും തൂകുന്നു മാവില മഞ്ഞയായ്,
അശ്രു വര്‍ഷിപ്പു മേഘവുമല്‍പാല്പം.

ചക്രവാളമിരുണ്ടു തുടങ്ങുന്നു,
അര്‍ക്കബിംബമണക്കുന്നു ര്‍ശ്മികള്‍!

ചേക്കു പക്ഷികള്‍ ഗാനം മറക്കുന്നു,
തഴെയാപാടം കാണാതെയാകുന്നു..

കുഞ്ഞു വാവയോ പത്തു നാളായവന്‍,
രോദനം ചെയ്‌വൂ പാലിനു വേണ്ടിയൊ?

പിന്‍ വിളി കേട്ടു പോകാന്‍ കഴിഞ്ഞില്ല,
കല്ലിന്മേലൊരു കല്ലായിത്തീര്‍ന്നു ഞാന്‍.

ഓടിപ്പോയാലൊ ബസ്സ്റ്റോപ്പിലേക്കപ്പോള്‍,
കൂട്ടിക്കൊണ്ടു വരാതെ വയ്യൊട്ടുമെ.

എന്തുകൊണ്ടവന്‍ പോകാതിരുന്നില്ല,
എന്തുകൊണ്ടു തടഞ്ഞില്ല ഞാനുമെ!

പോകുന്നേരത്തു പുഞ്ചിരിക്കൊണ്ടവന്‍,
മുത്തം തന്നിട്ടു റ്റാറ്റാ പറഞ്ഞതും,

കുഞ്ഞിക്കാലടി വച്ചു നടന്നതും,
ഓര്‍ത്തു വിങ്ങി വിതുമ്പുന്നു പിന്നെയും.

കുട്ടനില്ലാതെ വയ്യെനിക്കൊട്ടുമെ,
ഉള്ളു നോവുന്നുടക്കി വലിക്കുന്നു,

കാണേണമെനിക്കിക്ഷണമെന്നോര്‍ത്തു,
ഉള്ളില്‍ വല്ലത്തൊരാധി തുടങ്ങവെ;

മമ്മായെന്ന വിളികേട്ടു സ്തബ്ധയായ്,
സ്വപ്നമോ വെറും മായയുണര്‍ച്ചയൊ?

നോക്കവേ കുട്ടന്‍ ചാഞ്ചാടി നില്‍ക്കുന്നു,
ണ്ടായിരം സ്വര്‍ഗ്ഗം മുന്നില്‍ നിരന്നപോല്‍!

പിന്നെ വാരിയെടുത്തു നടന്നു പൊയ്,
വീര്‍പ്പു മുട്ടിച്ചൊരായിരം മുത്തങ്ങള്‍,

എന്റെ ജീവിത പാഥയിലാനേരം,
ഏറ്റം സുന്ദരമാനന്ദ സാഫല്യം.

ബസ്സ്റ്റോപ്പില്‍ പൊയി നില്‍ക്കവെയെന്‍ കുട്ടന്‍ ,
“ഞാന്‍ വരുന്നില്ല മമ്മയെക്കാണണം“

കൈയും വിട്ടൊടി“ പോകയാഞാനെന്നും“
കേട്ടിട്ടച്ഛനും കൂടെ തിരിച്ചെത്തി.

ഇത്ര കുഞ്ഞിലെ ഇത്രയും ശ്രേഷ്ഠമാം
കര്‍മ്മം ചെയ്യാന്‍ പഠിപ്പിച്ചതാരാണോ?

അമ്മയോളം വരില്ലാരുമെന്നൊരു,
ചിന്ത  ചിത്തത്തില്‍ തന്നതുമാരാണ്?
---------------------------------------