Tuesday, December 4, 2012

ഗോഗുല്‍ത്തായിലേക്ക്
------------------------------
രാവറുതിയില്‍ കാറ്റു വീശി,
ഭൂമി പ്രകമ്പനം കൊണ്ടു,
പേമാരി പെയ്തു,
ഒന്നും ഞാനറിയാതെ പൊയി.

എന്റെ ഉള്ളില്‍
കൊടുംകാറ്റായിരുന്നു....
പ്രകമ്പനം അതിശക്തവും...
ഞാന്‍ കുളിച്ചിരുന്നു;
കണ്ണീര്‍മഴയില്‍!

സീതയെപ്പോലെ
ഭൂമീദേവിയോടു കേണു,
അഗ്നിയോടു യാചിച്ചു.

ഫലമില്ലാതെ
ഗോഗുല്‍ത്തായിലേക്കൊരു യാത്ര....
അവിടെ......
നിണമണിഞ്ഞ കാല്‍പ്പാടുകള്‍!
തെറിച്ചു വീണ മുള്ളാണികള്‍!
അടര്‍ന്നു വീണ മാംസക്കഷണങ്ങള്‍!

മണ്ണോടു ചേര്‍ന്നു കേണു...
എപ്പൊഴോ സാഗരം ശാന്തമായി
അതിനു മേലേ നേര്‍ത്ത കാറ്റും..
--------------------------------------------

No comments:

Post a Comment