Friday, February 20, 2015

കാടിന്റെ കൂട്ടുകാരന്‍

ഡോക്ടര്‍ ഷാനവാസ്
------------------------------
ആളിപ്പടരും തീജ്വാലയില്‍ നിന്നും
ശക്തിസ്രൊതസ്സായുയിര്‍കൊണ്ടവന്‍!
കാടിന്റെ മക്കളെ ആത്മാവോടു
ചെര്‍ത്തുവച്ചവന്‍....
ആയിരം മനസ്സുകളില്‍
തീനാളമായ് നീ ആളിപ്പടരവെ
കുരുതികൊടുത്തവരിലെക്കു
കൂരമ്പായി നീ പടരാത്തതെന്തേ?
നക്ഷത്രക്കൂടാരത്തിനുള്ളില്‍
ഉഗ്രശോഭയായ് നീ തിളങ്ങി നില്‍ക്കുമ്പൊഴും
നീ നട്ട വിത്തുകള്‍ വട വൃക്ഷങ്ങളാകും..
ഉരുവിട്ടവാക്കുകള്‍ സ്നേഹ മന്ത്രങ്ങളാകും
ശോഭിച്ചു നില്‍ക്കൂ.... കടിന്റെ കൂട്ടുകാരാ..
നിനക്കു മരണമില്ല.

എഴുത്തുകാരികള്‍

ചില എഴുത്തുകാരികള്‍
ആത്മ സംഘര്‍ഷങ്ങളുടെ നെടും പാതയിലൂടെ സഞ്ചരിക്കുന്നവരാണ്.എഴുതുമ്പോള്‍ എഴുതാതിരിക്കാനും എഴുതാതിരിക്കുമ്പോള്‍ എഴുതിയേ മതിയാകൂ എന്നും ചിന്തിക്കുന്നവര്‍.
ചിലരെങ്കിലും
മനസ്സൊരു വല്ലാത്ത പ്രക്ഷുബ്ധാവസ്ഥയിലായിരിക്കുമ്പോള്‍ എഴുതിപ്പോകുന്നവര്‍, അപ്പോള്‍ എന്തോ വലിയൊരു ഭാരം ഇറക്കി വയ്ക്കുമ്പോലെ..
ചില നേരങ്ങളിലെങ്കിലും
സമയം കിട്ടാത്തതിലുള്ള ,പണം ഇല്ലാത്തതിലുള്ള ,ഏകാന്തതയ്ക്കൊരിടം കിട്ടാത്തതിലുള്ള ആത്മനൊമ്പരങ്ങള്‍!
ചില അവസ്ഥകളിലെങ്കിലും
നെഞ്ചില്‍ ഒരു കടല്‍ പുകയുന്നതറിഞ്ഞ് കാടും കരയും കടലും താണ്ടീ നക്ഷ്ത്രങ്ങളെ പുല്‍കാന്‍ കൊതിച്ചു പോകുന്നവര്‍! അങ്ങനെയൊരു അവസ്ഥയിലാകുമൊ വെര്‍ഗീനിയ വുള്‍ഫ്, രാജലക്ഷ്മി തുടങ്ങിയവര്‍ ജീവിതത്തില്‍ നിന്നും അവധിയെടുത്തത്?അതൊ വിമര്‍ശനങ്ങളേറ്റു വങ്ങാന്‍ കരുത്തില്ലാതെ പൊയതോ?
എഴുത്തു കാരികളുടെ പരിമിതികളറിയാന്‍ എഴുത്തുകാരിയായേ മതിയാകു.
---------------------------------------------------------------------------------------